Pages

Monday, June 8, 2015

മഴ പെയ്യുമ്പോൾ

മഴ കാതടച്ചു പെയ്യുന്നു
നാലുചുറ്റിലും തണുപ്പ്
തലകുത്തി മറിയുന്നു
മനസ്സോ,ചൂടുള്ള പുതപ്പ് തേടുന്നു
ഞാൻ കടല വറുത്തതും തേങ്ങാപ്പൂളും തിന്നുന്നു
ഉള്ളിൽ ഇളം ചൂടും ഉന്മേഷവും 
ചെറുതുമ്പികളെപ്പോലെ ചുറ്റിപ്പറക്കുന്നു
ഇപ്പോൾ,മരിച്ചുപോയവരെ
ഓർമിക്കുന്നു
പെരുമഴ കോരിച്ചൊരിയുമ്പോൾ
കടല തിന്നുന്ന സുഖം
അവർക്കാർക്കും അനുഭവിക്കാനാവില്ല
ഓ,എന്തുതന്നെയായാലും,
ജീവൻ അപാരമായൊരാനന്ദമാണ്
അസഹ്യമായൊരു  വേദനയുമാണ്.

No comments:

Post a Comment