Friday, July 30, 2010
വായന/കാഴ്ച/വിചാരം
സന്തോഷിന്റെ കവിത ജീവിതത്തെ ജീവിതവ്യമാക്കുന്ന പ്രാഥമിക പരിസരങ്ങള്‍ പോലും ബഹുഭൂരിപക്ഷത്തിനും ഇല്ലാതാക്കപ്പെടുന്ന പുതിയകാല ലോകപരിതോവസ്ഥയെ കുറിച്ചുള്ള പതിഞ്ഞതും അതേ സമയം അതിതീക്ഷ്ണവുമായ ഒരു കാവ്യാത്മക പ്രസ്താവമാണ്. മാളങ്ങളില്ലാതെ ചതഞ്ഞരയാന്‍ മാത്രമായി പോകുന്ന പാമ്പ്,ആകാശമില്ലാതെ പറന്നു മരിക്കാന്‍ മാത്രമായി പോകുന്ന കിളി,നീര്‍ത്തടം കാണാതെ ചന്തുപൊന്താന്‍ മാത്രമായി പോകുന്ന മീന്‍.ഇങ്ങനെ മരണത്തിലേക്കുള്ള യാത്രമാത്രമാക്കിസ്വജീവിതത്തെ മാറ്റിത്തീര്‍ക്കാന്‍ നിര്‍ബന്ധിതരാവുന്നവരുടെ കൂട്ടത്തില്‍ ഒടുവില്‍ പാവം മനുഷ്യനും(ഞാനും)ചേരുന്നുവെന്ന്,അതായത് മറ്റുജീവികളെല്ലാം അവരുടെ ജീവിതം പോക്കുമ്പോള്‍ മനുഷ്യന്റെ ജീവിതയാത്രയും മരണത്തിലേക്കുള്ള നിസ്സഹായമായ പോക്ക് മാത്രമായി തീരുന്നു എന്ന് കവിത പറയുന്നു.
'ഒന്നുമില്ലാത്തൊരീ ഭൂമിയും വഴിയെടുത്ത് കടലായി മാറട്ടെ' എന്നു മാത്രമേ കവിക്ക് പിന്നെ ആശിക്കാനുള്ളൂ.
ഭൂമിയിലെ ജീവിതം വലിയൊരാഹ്ളാദമായി തീരുന്നത് മനുഷ്യര്‍ക്കും ഇതരജീവജാലങ്ങള്‍ക്കും അവരവരുടെ നിലനില്പ് ആവശ്യപ്പെടുന്ന ജൈവികതയും നൈസര്‍ഗികതയും ജീവിത പരിസരങ്ങളില്‍ നിലനിര്‍ത്താനാവുമ്പോഴാണ്.ലോകം വലിയൊരു ചന്തമാത്രമായിത്തീരുമ്പോള്‍,ഭൂമിയിലെ ജീവിതങ്ങളെയെല്ലാം വലിയൊരളവോളം നിയന്ത്രിക്കുന്ന മനുഷ്യന്റെ ആന്തരികലോകം ഊഷരമായിത്തീരുമ്പോള്‍ എല്ലാ ജീവിതങ്ങളും മരണം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ദയനീതയില്‍ എത്തിച്ചേരുന്നു.അതിന്റെ വേദന അതിശക്തമായി അനുഭവിപ്പിക്കുന്ന ഒന്നായി തോന്നി വി.ആര്‍.സന്തോഷിന്റെ കവിത. ഈ കവിതയ്ക്ക് മറ്റേതോ ഒരു ശീര്‍ഷകമായിരുന്നു വേണ്ടിയിരുന്നത് എന്ന അലോസരം പിടിച്ച തോന്നലും മനസ്സില്‍ തങ്ങിത്തങ്ങി നില്‍പ്പുണ്ട്.
വീരാന്‍കുട്ടിയുടെ കവിത ജീവിതത്തെ കുറിച്ചുള്ള മറ്റൊരു സത്യപ്രസ്താവമാണ്.മനുഷ്യബന്ധങ്ങളില്‍ ,വിശേഷിച്ചും സ്ത്രീപുരുഷ ബന്ധങ്ങളില്‍ ആരംഭത്തില്‍ നിറഞ്ഞു തുളുമ്പുന്ന വെളിച്ചത്തിന്റെ സ്ഥാനം പിന്നെപ്പിന്നെ ഇരുട്ട് കയ്യടക്കുന്നതിനെ കുറിച്ചുള്ളതാണ് കവിത.അടുത്തടുത്തുവെച്ച രണ്ടുവിളക്കുകളില്‍ നിന്ന് വെളിച്ചം തമ്മില്‍ ചേരുന്നതുപോലെ ഒന്നായിത്തീര്‍ന്ന അവസ്ഥയില്‍ നിന്ന് വിളക്കുകള്‍ അണഞ്ഞപ്പോള്‍ ചുറ്റുമുണ്ടായിരുന്ന രണ്ട് ഇരുട്ടുകള്‍ തമ്മില്‍ ചേരുന്നതുപോലുള്ള അവസ്ഥയിലേക്കുള്ള പരിണാമം.ആ പരിണാമത്തിന് ഇരയാവേണ്ടി വരുന്നതിലെ പാവത്തരം നല്ല ഒതുക്കത്തോടെ അവതരിപ്പിച്ചിരുക്കുന്ന കവിതയാണത്.
ലോകത്തെ കുറിച്ചുള്ള സത്യങ്ങള്‍ ഏറ്റവും നന്നായി പറയുമ്പോഴാണ് ഏറ്റവും നല്ല കവിത ഉണ്ടാവുന്നത്.
ഏറ്റവും നന്നാവുക എങ്ങനെയാണെന്ന് ഓരോ കവിതയും അതിന്റേതുമാത്രമായൊരു രൂപത്തില്‍ കാണിച്ചുതരുന്നു.
30/7/10
Thursday, July 29, 2010
ഒരു പക്ഷിയുടെ രഹസ്യം
ഒരു പക്ഷിയുടെ കുറുകല്‍ കേട്ടു
ഞാനൊന്നു വീര്‍പ്പയക്കാന്‍ നിന്നപ്പോള്‍
അത് കേള്‍ക്കാതായി
കയറ്റം തുടര്‍ന്നപ്പോള്‍
പിന്നെയും കേട്ടു ആ പഴയ കുറുകല്‍
മലകയറിത്തീരും വരെ
പലകുറി ഇതുതന്നെ ആവര്‍ത്തിച്ചു
പെരുവഴിയിലെത്തിയിട്ടും അതിന്റെ ശബ്ദം
എന്റെ ശ്വാസഗതിയുമായി
ഇട കലരുന്നതുപോലെ തോന്നി
ഏതാണീ പക്ഷി?
എന്താണതിന്റെ ശബ്ദത്തിന്റെ പൊരുള്‍? അറിവുള്ള പലരോടും അന്വേഷിച്ചുനോക്കി
ആരില്‍ നിന്നും ഉറപ്പുള്ളൊരുത്തരം കിട്ടിയില്ല
പക്ഷികളെ കുറിച്ചുള്ള പുസ്തകങ്ങളത്രയും പരതിനോക്കി
ഒന്നില്‍ നിന്നും വ്യക്തമായൊരു വിവരവും കിട്ടിയില്ല
ഊഹങ്ങള്‍ പലതും നടത്തിനോക്കി
ഒന്നും എവിടെയും എത്തിയില്ല
എല്ലാം കഴിഞ്ഞ് ചുങ്ങിച്ചുരുങ്ങിയിരിക്കെ
എങ്ങനെയെന്നറിയില്ല ആ പക്ഷിയുടെ രഹസ്യം
പൊടുന്നനെ എനിക്ക് പിടികിട്ടി
"ഞാന്‍ മരിച്ചുപോവും
പക്ഷേ, നീ കുന്നു കയറുമ്പോള്‍ ഞാനും കുന്നുകയറും
നീ കിതയ്ക്കുമ്പോള്‍ ഞാനും കിതയ്ക്കും
നീ വിയര്‍പ്പാറ്റുമ്പോള്‍ ഞാനും വിയര്‍പ്പാറ്റും
നിന്നില്‍നിന്ന്എന്നെയകറ്റാനുള്ളമന്ത്രം ഹോ,എന്റെഓമനേ,മരണവും മറന്നുപോവും''
ഭൂമിയില്‍ എവിടെയോഎന്നോ ആരോ ആരോടോ ഇങ്ങനെ പറഞ്ഞിരിക്കും
തീര്‍ച്ച.
Monday, July 19, 2010
ആത്മാവിന്‍റെ സ്വന്തം നാട്ടില്‍ നിന്ന്
ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന
എന്‍.പ്രഭാകരന്‍
7
ഏഴിമല റെയില്‍വെസ്റേഷന് കുട്ടിക്കാലവുമായി ബന്ധപ്പെട്ടുള്ള എന്റെ ഓര്‍മകളില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമു ്.ഈ റെയില്‍വേസ്റേഷനില്‍ നിന്ന് വലിയ ദൂരമില്ല കുഞ്ഞിമംഗലത്തെ മല്ലിയോട്ട്പാലോട്ടുകാവിലേക്ക്.മല്ലിയോട്ട്കാവിലെ വിഷുവിളക്ക് മഹോത്സവം അത്യുത്തരകേരളത്തിലെ പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ്.മുന്‍കാലങ്ങളില്‍ അതിന്റെ ഏറ്റവും ആകര്‍ഷകമായ ഘടകം രാത്രിയില്‍ നടക്കുന്ന കഥാപ്രസംഗം,നാടകം തുടങ്ങിയ പരിപാടികളായിരുന്നു.ഓരോ വര്‍ഷത്തെയും ഏറ്റവും മികച്ച പ്രൊഫഷണല്‍ നാടകങ്ങള്‍ കാണാനും ഒന്നാംകിടക്കാരുടെ കഥാപ്രസംഗങ്ങള്‍ കേള്‍ക്കാനുമായൊക്കെയായി പയ്യന്നൂരും പരിസരപ്രദേശങ്ങളും തൊട്ട് പഴയങ്ങാടി വരെയുള്ള ഇടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കനാളുകള്‍ ഉത്സവദിവസങ്ങളില്‍ കാവിലെത്തും.മല്ലിയോട്ടെ ഉത്സവത്തിന് ഒരു രാത്രിയിലെങ്കിലും ഒറ്റയ്ക്ക് പോകാനുള്ള അനുവാദം 11-12 വയസ്സുള്ളപ്പോഴേ എനിക്ക് കിട്ടിയിരുന്നു.ഏഴുമണിക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ എട്ടുമണിയോടെ ഞാന്‍ മല്ലിയോട്ടെത്തും.പിന്നെ മൂന്നുനാലുമണിക്കൂര്‍ നേരം ഉത്സവപ്പറമ്പില്‍ ചുറ്റിത്തിരിഞ്ഞു നടപ്പാണ്.ഇടക്ക് ഇത്തിരി നേരം നാടകം കാണുകയോ കഥാപ്രസംഗമാണെങ്കില്‍ പത്തോ പതിനഞ്ചോ മിനട്ടുനേരം അത് കേള്‍ക്കുകയോ ചെയ്യും.നല്ലപോലെ ഉറക്കം പിടിച്ചു കഴിഞ്ഞാല്‍പ്പിന്നെ നേരെ ഒരു നടത്തമാണ് ഏഴിമല റെയില്‍വേസ്റേഷനിലേക്ക്.ആ ചെറിയ റെയില്‍വേസ്റേഷന്റെ പ്ളാറ്റ് ഫോമില്‍നിറയെ വലിയ ചകരിക്കെട്ടുകള്‍ അട്ടിയിട്ടിട്ടു ാവുമായിരുന്നു .അതില്‍ ഏതെങ്കിലും ഒന്നിനുമേല്‍ പൊത്തിപ്പിടിച്ചു കയറും.അത്ര എളുപ്പമുള്ള പണിയായിരുന്നില്ല അത്. അതിന്റെ പ്രയാസത്തേക്കാള്‍ പലമടങ്ങ് വലുതായിരുന്നു ആരുടെതോ ആയ ആ ചകരിക്കെട്ടുകള്‍ക്കുമേല്‍ അങ്ങനെ കയറുന്നതിനെക്കുറിച്ചുള്ള പേടിയും പരിഭ്രമവും.പക്ഷേ മുകളിലെത്തി ചകരിക്കൂനയില്‍ ശരീരത്തിന്റെ ഭാരം തീര്‍ക്കുന്ന ചെറിയ താഴ്ചയില്‍ പതുങ്ങിക്കിടക്കുമ്പോഴുള്ള സുഖവും സമാധാനവും അപാരം തന്നെയായിരുന്നു.നേരം വെളുക്കുമ്പോഴേക്കും ഒരു ലോക്കല്‍ ട്രയിന്‍ വരും.അതില്‍ കയറിപ്പറ്റിയാല്‍ പത്തോ പതിനഞ്ചോമിനുട്ടുകൊ ് പഴയങ്ങാടി റെയില്‍വെസ്റേഷനിലിറങ്ങാം.പിന്നെ മാടായിപ്പാറ കയറിയിറങ്ങിയാല്‍ വീടായി.
ഏഴിമല റെയില്‍വെസ്റേഷന്റെ പ്ളാറ്റ്ഫോമില്‍ ചകരിക്കെട്ടുകള്‍ ഇല്ലാതായിട്ട് പത്തിരുപത്തഞ്ച് വര്‍ഷമായിക്കാണും.എങ്കിലും തലശ്ശേരിയില്‍ നിന്ന് കാസര്‍ക്കോട്ടേക്കോ മംഗലാപുരത്തേക്കോ ഉള്ള യാത്രക്കിടയില്‍ ട്രെയിന്‍ ആ റെയില്‍ വേസ്റേഷന്‍ പിന്നിടുമ്പോഴെല്ലാം പഴയ ചകരിക്കൂനകള്‍ ഞാന്‍ കാണുന്നു.അപകടത്തില്‍ കയ്യോ കാലോ നഷ്ടപ്പെട്ടവന്റെ മസ്തിഷ്കത്തില്‍ പിന്നെയും കുറേ കാലം ആ അവയവം ഉണ്മയായി നിലനില്‍ക്കുന്നതു പോലെ.
8
തിരിയെ വരാത്തവ
1968 ലെ ഒരു കാമുകഹൃദയം
അതിലെ ആനകേറാമലയിലാളുകേറാമലയി-
ലായിരം കാന്താരി പൂത്തിറങ്ങിയ നട്ടുച്ചകള്‍
നട്ടുച്ചവെയിലിലും പൂനിലാവ് പൂത്ത കൊന്നമരച്ചോട്ടില്‍
'ഞാനിതാ ഈ മരം വിളിച്ചിട്ട് വന്നതാണ് അല്ലാതെ ആരാനുമൊക്കെ ഓരോന്നു പറയുന്നതു പോലെയൊന്നുമല്ല' എന്നു കെര്‍വിച്ചുനിന്ന
ദാവണിക്കാരിയുടെ കണ്ണുകളിലെ കുഞ്ഞുകുഞ്ഞുസൂര്യന്മാര്‍
വസന്തത്തിന്റെ ഇടിമുഴക്കം കേട്ടും
ചരിത്രം തന്നെ കുറ്റക്കാരനല്ലെന്ന് വിധിക്കുമെന്നുറച്ചും
പാതിരയ്ക്ക് വീടുവിട്ടിറങ്ങിയവന്റെ നെഞ്ചിലെ നെരിപ്പോടുകള്‍
അന്നത്തെ കുന്നിന്‍പുറം
കുന്നിനുചുവടെ ആളൊഴിഞ്ഞ വീട്ടില്‍
ഒരേയൊരു സഖാവിന്റെ സുരക്ഷയില്‍ ഒളിച്ചുപാര്‍ത്ത വിപ്ളവകാരി
അന്നത്തെ കാട്ടുമരക്കൊമ്പിലിരുന്നു പാടിയ കിളി
അന്ന് ഭൂമിക്കടിയിലെ വീട്ടിലേക്ക്
പാറ്റച്ചിറകും ചുമന്ന്പോയ ഉറുമ്പുകള്‍
സന്ധ്യക്ക് പാടത്തുനിന്നു മടങ്ങുമ്പോള്‍
അതിരാണിച്ചെടികള്‍ അതിരിടുന്ന തോട്ടിലിറങ്ങി കൈകാല്‍ കഴുകി തളര്‍ച്ചയകറ്റിയ വൃദ്ധകര്‍ഷകന്റെ ജരാനരകളില്‍ തലമുറകളെ കാത്തുനിന്ന വയലോര്‍മകളുടെ വിത്തുകള്‍
അന്നൊരു തെയ്യപ്പറമ്പിലെ കനല്‍ക്കുന്നില്‍ നൂറ്റൊന്നുവട്ടം വീണിട്ടും
നാട്ടുമുഖ്യന്മാര്‍ക്ക് മതിവരാതെ പിന്നെയുമോടിക്കയറി- ക്കുഴഞ്ഞുവീണ് നെഞ്ചുവെന്ത ഒറ്റക്കോലം
എല്ലാവരും പോയി,എല്ലാം പോയി
ഏതോ ഒരു കഥയില്‍,കവിതയില്‍
ചിത്രത്തില്‍ അവരുടെയെല്ലാം ഇത്തിരി നിറവും മണവും
മങ്ങിയ നിഴലാട്ടങ്ങളും ബാക്കിയു ാവാം
കാലം കൈവിട്ടവയെ വരുംകാലത്തേക്ക് കരുതിവെക്കുന്നവര്‍ അവരാണ്
അതെ,കലയുടെ പല ആവശ്യങ്ങളിലൊന്ന്
ഓര്‍മയുടെ അവിദഗ്ധമായ സൂക്ഷിപ്പുതന്നെ.
(2-2-2010)
9
മഹാരാഷ്ട്രയിലെ ഇച്ചല്‍കരഞ്ചിയില്‍ പത്തുപതിനാറ് വര്‍ഷം മുമ്പ്( 1993ലോ 94ലോ)എന്റെ പുലിജന്മം എന്ന നാടകം അവതരിപ്പിച്ചിരുന്നു.ചിത്രകാരനും ശില്പിയുമായ കെ.കെ.ആര്‍ വെങ്ങരയുടെ താല്പര്യത്തിലാണ് ആ അവതരണം നടന്നത്.ഞാനും സംവിധായകനായകെ.പി.ഗോപാലനും നാടകസംഘത്തോടൊപ്പം പോയിരുന്നു.ഗോപാലനും കെ.കെ.ആറുമാണ് നാടകത്തില്‍ കുഞ്ഞാണന്റെയും കുഞ്ഞാമന്റെയും വേഷങ്ങള്‍ ചെയ്തത്. ഇച്ചല്‍കരഞ്ചി ഇന്ത്യയില്‍ ഏറ്റവുമധികം തുണി ഉല്പാദിപ്പിക്കുന്ന നഗരങ്ങളിലൊന്നാണ്.രാപ്പകലില്ലാതെ മില്ലുകള്‍ പ്രവര്‍ത്തിച്ചുകൊ യിരിക്കുന്നതുകൊ ് സദാസമയവും മഴ പെയ്യുന്ന ആരവമാണ് നഗരത്തില്‍.തുണി ഉല്പാദനത്തിലെ സമൃദ്ധിയുടെ ചെറിയ ഒരംശം പോലും ഇച്ചല്‍കരഞ്ചിയിലെ സാധാരണജനജീവിതത്തില്‍ കാണാനേ ഉ ായിരുന്നില്ല.കുറഞ്ഞ വേതനത്തില്‍ ഒരുപാടുനേരം പണിയെടുക്കുന്ന പാവം തൊഴിലാളികള്‍ കിട്ടുന്ന കാശില്‍ നല്ലൊരു പങ്കും ചാരായത്തിന് ചെലവഴിക്കും.ഇന്ത്യാ മഹാരാജ്യത്തെ തുണിയുടുപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന ഇച്ചല്‍കരഞ്ചിയിലെ തൊഴിലാളിസ്ത്രീകള്‍ കീറിപ്പറിഞ്ഞ ചേല ചുറ്റിയും പുരുഷന്മാര്‍ കോണകം മാത്രമുടുത്തും മില്ലുകള്‍ ഉപേക്ഷിച്ച മുഷിഞ്ഞപഞ്ഞി തെരുവോരത്ത് കൂട്ടിയിട്ട് തീകത്തിച്ച് തണുപ്പകറ്റുന്നത് രാവിലത്തെ പതിവുകാഴ്ചകളില്‍ ഒന്നായിരുന്നു.
പുലിജന്മം കാണാന്‍ ഇച്ചല്‍കരഞ്ചിയിലെ മലയാളികളുടെ ഭേദപ്പെട്ട ഒരു സദസ്ള് അവിടെ ഒരു ഹാളില്‍ സന്ധ്യയ്ക്കു മുമ്പേ എത്തിയിരുന്നു.ഏഴര മണിയായിക്കാണും നാടകം തുടങ്ങാന്‍.ഒമ്പത് മണിക്ക് നാടകം തീര്‍ന്നു.നാടകക്കാര്‍ മെയ്ക്കപ്പില്‍ നിന്ന് സ്വതന്ത്രരായി രംഗസാമഗ്രികളും മറ്റും അടുക്കിപ്പെറുക്കിവെച്ച് റോഡിലെത്തുമ്പോള്‍ മണി പത്തിനടുത്തായിരുന്നു.അപ്പോള്‍ പൊരിഞ്ഞ ബഹളംനടക്കുകയായിരുന്നു അവിടെ.താന്‍ വരുന്നതുവരെ കാത്തുനില്‍ക്കാതെ നാടകം തുടങ്ങിയതില്‍ രോഷാകുലനായ ഒരു ദാദ റോഡിനു നടുവില്‍ നിന്ന് പുളിച്ച തെറിവിളിച്ച് ആളുകളെ അടിക്കാനായുന്നു.പലരും ചിതറിയോടുന്നു.ദാദയുടെ ശിഷ്യന്മാരെന്നു തോന്നിച്ച ചിലര്‍ അലറുന്ന ശബ്ദത്തില്‍ ആരെയൊക്കെയോ വെല്ലുവിളിക്കുന്നു.അകപ്പാടെ ഭയന്നു വിറച്ചുപോകുന്നഅവസ്ഥ.അന്തം വിട്ട്റോഡരികില്‍ ഒരിടത്ത് മാറിനിന്ന ഞങ്ങളോട് ഒരു മലയാളി സുഹൃത്ത് വന്നു പറഞ്ഞു
ബേജാറാവ .കോലാപ്പൂരേക്ക് വിളിപോയിട്ടു ്.
ഇച്ചല്‍കരഞ്ചിയുടെ അടുത്ത നഗരമാണ് കോലാപ്പൂര്‍.അവിടേക്ക് വിളിപോയതെന്തിനാണെന്ന ഞങ്ങളുടെ സംശയം സുഹൃത്ത് ഉടനടി തീര്‍ത്തുതന്നു:
ഇവനേക്കാള്‍ വലിയൊരു ദാദ കോലാപ്പൂരിലു ്.അവനെത്തിയാലേ ഇവന്‍ അടങ്ങൂ.കുറച്ച് പൈസ ചെലവാകുന്ന കേസാണ്.പക്ഷേ എന്തുചെയ്യാനാണ്.വേറെ നിവൃത്തിയില്ല.
കോലാപ്പൂരിലെ ദാദ വരുന്നതുവരെ ഞങ്ങള്‍ കാത്തുനിന്നില്ല.താമസസ്ഥലത്തുപോയി ഭക്ഷണം കഴിച്ച് അധികം വൈകാതെ മടക്കയാത്രക്കായി വാനില്‍കയറി ഇരിക്കുമ്പോഴേക്കും ദാദയു ാക്കിയ ബഹളം ഓര്‍ത്തുംപറഞ്ഞും പിന്നെയും പിന്നെയുംചിരിക്കാനുള്ള വക മാത്രമായി മാറിക്കഴിഞ്ഞിരുന്നു.
എന്റെ 'നാടകാന്തം' എന്ന കഥ ഈ ഇച്ചില്‍ക്കരഞ്ചി അനുഭവത്തില്‍ നിന്ന് ഉ ായതാണ്.
Saturday, July 17, 2010
ആത്മാവിന്‍റെ സ്വന്തം നാട്ടില്‍നിന്ന്
ആത്മാവിന്റെ സ്വന്തം നാട്ടില്‍ നിന്ന
എന്‍.പ്രഭാകരന്‍
nprabhakaranwrite@gmail.com
1
മുമ്പൊരിക്കല്‍ വിശാലമായൊരു കടല്‍ത്തീരത്ത് അരികെയെങ്ങും ആരുമില്ലാതെ തനിച്ചു ഞാന്‍ നില്‍ക്കെ വിചിത്രമായൊരനുഭവമു ായി.നല്ല മഴക്കാറുള്ള സന്ധ്യാസമയമായിരുന്നു അത്.അന്തിമിനുക്കം മാഞ്ഞ് തിരകള്‍ ഇരു ുതുടങ്ങിയിരുന്നു.കാറ്റിന്റെ ബലവേഗങ്ങള്‍ പൌരാണികമായൊരു നിലവിളിയെ അമര്‍ത്തിപ്പിടിച്ചതുപോലെ.അതിപുരാതന കാലത്ത് കടല്‍ക്ഷോഭത്തില്‍ മുങ്ങിപ്പോവുന്ന ഒരു ചെറുദ്വീപിന്റെ ചിത്രം പൊടുന്നനെ ഉള്ളില്‍ ഉയര്‍ന്നുവന്നു.ഇത്തിരിപ്പോന്ന തോണികളിലും ചങ്ങാടങ്ങളിലും മരത്തടികളിലുമൊക്കെയായി മരണവെപ്രാളത്തോടെ രക്ഷപ്പെടുന്ന നൂറുകണക്കിന് മനുഷ്യരെ വളരെ അരികെയായി ഞാന്‍ ക ു.അവരെല്ലാം ഗ്രീക്കുകാരാണെന്ന് എങ്ങനെയോ ഞാന്‍ തിരിച്ചറിഞ്ഞു.കൂട്ടത്തില്‍ കറുത്തുണങ്ങിയ മെലിഞ്ഞ ശരീരവും കുഞ്ഞുമുഖവുമായി കൂനിക്കൂനി നടക്കുന്ന ഒരു പടുവൃദ്ധനുമു ായിരുന്നു.എന്റെ എത്രയോ തലമുറ മുമ്പുള്ള അച്ചാച്ചന്റെ അച്ചാച്ചനാണതെന്ന കാര്യത്തില്‍ എനിക്കപ്പോള്‍ സംശയമേ തോന്നിയില്ല.അതിവിദൂരമായ ഭൂതകാലത്തിന്റെ തണുത്തവിറക്കുന്ന സ്പര്‍ശത്തില്‍ എനിക്ക് കരച്ചില്‍ വന്നു.
2
നിങ്ങള്‍ എഴുതുന്നത് ഉറൂബിനെപ്പോലെയാണെന്നോ പൊറ്റെക്കാടിനെപ്പോലെയാണെന്നോ ബഷീറിനെപ്പോലെയാണെന്നു പോലുമോ പറഞ്ഞാല്‍ എനിക്ക് ഞാന്‍ അപമാനിതനായതുപോലെയേ തോന്നൂ.നിങ്ങളുടെ എഴുത്ത് ദസ്തയേവ്സ്കിയെ ഓര്‍മിപ്പിക്കുന്നു എന്നോ ബോര്‍ഹസ്സിനെ ഓര്‍മിപ്പിക്കുന്നു എന്നോ പറഞ്ഞാലും എന്റെ പ്രതികരണം വ്യത്യസ്തമാവില്ല.എനിക്ക് മറ്റാരും ആകേ .യഥാര്‍ത്ഥത്തില്‍ ഞാന്‍ പോലും ആകേ .എനിക്ക് ധാരാളമായി എഴുതണം.എഴുതുന്നവ അച്ചടിച്ചുകിട്ടണം.ആളുകള്‍ അവ വായിക്കണം.അഞ്ചോ പത്തോ ആളുകളെങ്കിലും യഥാര്‍ത്ഥത്തില്‍ ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കണം.അത്രയേ ഉള്ളൂ.
3
'ഭൂതപ്രേതാദികള്‍ ധാരാളമായുള്ള ഒരു നാട്ടിന്‍പുറം.'കവി ദിവാകരന്‍ വിഷ്ണുമംഗലവുമായുള്ള നര്‍മമധുരമായൊരു ഫോണ്‍സംഭാഷണത്തിനുശേഷം എന്തോ ഒക്കെ ആലോചിച്ചുനടക്കുമ്പോഴാണ് ഈ വാക്യം ഉള്ളില്‍ വന്നുവീണത്.ഞങ്ങളുടെ സംസാരം ഏതെങ്കിലും ക്ഷുദ്രമായികജീവികളെ കുറിച്ചായിരുന്നില്ല.ദിവാകരന് അത്തരം ജീവികളുമായി എന്തെങ്കിലും ബന്ധമുള്ളതായും അറിവില്ല.എന്നിട്ടും എന്തുകൊ ് ഇങ്ങനെയൊരു.....?എന്തായാലും, താനേ വന്നുകയറിയ ആ വാക്യം കഥയെഴുതാനുള്ള തീക്ഷ്ണപ്രേരണയായി മാറാന്‍ താമസമു ായില്ല.'ഭൂതപ്രേതാദികള്‍ ധാരാളമായുള്ള...'എന്നു തന്നെ ആരംഭിക്കുന്ന ഒരു കഥ താരതമ്യേന വളരെ ചുരുങ്ങിയ സമയം കൊ ു ഞാന്‍ എഴുതിത്തീര്‍ത്തു.എന്തതിശയമേ! ചിലപ്പോള്‍ ഇങ്ങനെയും കഥയു ാവുന്നു.അവിചാരിതമായി ഉള്ളില്‍ ഉണ്മ നേടുന്ന ഒരു വാക്യം അത്ഭുതപ്പെടുത്തുന്ന വേഗത്തില്‍ കഥയോ കവിതയോ ആയി വളരുന്നു.നിനച്ചിരിക്കാത്ത ചില സന്ദര്‍ഭങ്ങളില്‍ എന്റെ ഭാഷ എനിക്കു നല്‍കുന്ന നിര്‍ദ്ദേശത്തെ ഞാന്‍ അപ്പാടെ അനുസരിക്കുന്നു.
4
പല്ല്
കേട് വന്ന ആ പല്ല് എന്റെ താഴത്തെ മോണയില്‍ നിന്ന് പിഴുതെടുക്കാന്‍
ദന്തഡോക്ടറുടെ കൊടിലുകള്‍
കുറച്ചൊന്നുമല്ല പണിപ്പെട്ടത്
ചോര കിനിയുന്ന ചെറുകുഴിയില്‍ നിന്നെടുത്തുയര്‍ത്തി
അതിന്റെ കീഴറ്റം കാണിച്ചു തന്നപ്പോള്‍
വല്ലാത്ത സങ്കടം തോന്നി
വേ ായിരുന്നു,ഇത്ര തിടുക്കപ്പെട്ടിതുവേ ായിരുന്നു
പറിച്ചെടുത്ത ആ പല്ലിന്റെ പത്തമ്പതു വര്‍ഷക്കാലത്തെ
സേവനനിരതമായ അസ്തിത്വത്തിന് സംഭവിച്ച
അപമാനകരമായ അന്ത്യം
അപാരമായൊരു ശൂന്യതയുടെ ഗര്‍ത്തമായി
മറ്റെന്തെക്കൊയോ നഷ്ടങ്ങളുടെയും
നീതികേടുകളുടെയും അപമാനങ്ങളുടെയും
ചോരയാല്‍ നിറഞ്ഞുകവിഞ്ഞു
കുരിശേറ്റപ്പെട്ട നിരപരാധിയുടേതു പോലെ
അതിന്റെ രൂപം അവസാനനാള്‍ വരെയും
എന്നെ വേട്ടയാടുമെന്ന് അന്നേരത്ത്
എങ്ങനെയോ എനിക്കുറപ്പായി.
(20-11-2009)
5
ആദ്യം എം.എസ്.പിയിലും പിന്നീട് സി.ആര്‍.പിയിലും ഒടുവില്‍ കേരളാ പോലീസിലും ജോലി ചെയ്ത് വിരമിച്ച സുഹത്താണ് അങ്കമാലിക്കാരനായ ചന്ദ്രന്‍. 1971-72 കാലത്ത് കണ്ണൂര്‍ജില്ലയിലെ പഴയങ്ങാടി പോലീസ്സ്റേഷനോടുചേര്‍ന്ന് കുറച്ചുകാലം ഒരു സി.ആര്‍.പി ക്യാമ്പ് ഉ ായിരുന്നു.ദിവസവും വൈകുന്നേരം ആ ക്യാമ്പില്‍ നിന്ന് എരിപുരം പബ്ളിക്ക് ലൈബ്രറിയില്‍ വന്ന് പുസ്തകം എടുത്തിരുന്നു ചന്ദ്രന്‍.ഞാനും ആ ലൈബ്രറിയിലെ പതിവുകാരനായിരുന്നു അന്ന്.വായനയുടെ വഴിയില്‍ ക ുമുട്ടിയ ഞങ്ങള്‍ വളരെ വേഗം അടുത്ത സുഹൃത്തുക്കളായി.ചന്ദന്‍ പിന്നീട് കല്‍ക്കത്തയിലേക്ക് സ്ഥലം മാറിപ്പോയി.യുവാവായ ആ സി.ആര്‍.പി ക്കാരന്‍ 'വിലക്കു വാങ്ങാ'മിലൂടെ മാത്രം താന്‍ പരിചയിച്ച ബിമല്‍മിത്രയെ അദ്ദേഹത്തിന്റെ താമസസ്ഥലത്തു ചെന്ന് ക ു.അടുത്ത തവണ ലീവില്‍ വന്നപ്പോള്‍ എരിപുരത്തുവന്ന് ആ മഹാസംഭവം വളരെ ആവേശത്തോടെ എന്നോട് പറഞ്ഞു.
ഏതാ ് കാല്‍നൂറ്റാ ു കാലത്തെ ഇടവേളക്കുശേഷം ഈയിടെ ചന്ദ്രനെ ഞാന്‍ വീ ും ക ു.അയാളുടെ മകളും മകനും വിവാഹിതരായി അവര്‍ക്കു കുട്ടികളായിരിക്കുന്നു.ചന്ദ്രന്‍ ഇപ്പോള്‍ മാങ്ങാട്ടു പറമ്പിനു സമീപത്തെ പാളിയത്ത് വളപ്പ് എന്ന സ്ഥലത്ത് ഒരു വീടും പറമ്പും വാങ്ങി ഭാര്യയോടൊപ്പം സ്വസ്ഥമായി ജീവിക്കുന്നു.പ ് ആധുനികസാഹിത്യം വായിച്ച് അസ്തിത്വവ്യഥയില്‍ പുകഞ്ഞു നടന്നിരുന്ന ആ പഴയ ചെറുപ്പക്കാരന്റേതെന്നു പറയാവുന്ന വളരെ കുറച്ച് സംഗതികളേ ഇന്ന് ചന്ദ്രനില്‍ അവശേഷിക്കുന്നുള്ളൂ.അയാള്‍ ഇപ്പോള്‍ അധികമൊന്നും വായിക്കാറില്ല.പുസ്തകങ്ങളെ അങ്ങോട്ടു തേടിച്ചെല്ലുന്ന സ്വഭാവം മിക്കവാറും ഇല്ലാതായിരിക്കുന്നു.
പലതും പറയുന്ന കൂട്ടത്തില്‍ ചന്ദ്രനോട് 'പഴയ ആ ഭ്രാന്തമായ പുസ്തക വായന കൊ ് ജീവിതത്തില്‍ എന്തെങ്കിലും നേട്ടമു ായതായി തോന്നുന്നു ാ?' എന്നു ഞാന്‍ ചോദിച്ചു.'തീര്‍ച്ചയായും' ചന്ദ്രന്‍ പറഞ്ഞു "സാഹിത്യത്തിന്റെ സ്വാധീനം പല തലത്തിലല്ലേ.മോശം സ്വാധീനവും നല്ല സ്വാധീനവുമൊക്കെ ഉ ാവും.എന്നാലും മൊത്തത്തില്‍ തോന്നുന്നത് സാഹിത്യം എന്നെ ഒരു പാട് സഹായിച്ചിട്ടു ന്നു തന്നെയാണ്.ജീവിതത്തില്‍ വളരെ വിഷമം പിടിച്ച എത്രയോ അനുഭവങ്ങളു ായിട്ടു ്.അപ്പോഴെല്ലാം 'ഓ,ജീവിതമല്ലേ ഇതൊക്കെ ഞാന്‍ പ്രതീക്ഷിക്കണം' എന്നൊരു ബലം മനസ്സിന് ഉ ാക്കി തന്നത് സാഹിത്യം തന്നെയാണ്.എന്റെ കാര്യത്തില്‍ എന്തായാലും സാഹിത്യം കൊ ് അങ്ങനെയൊരു പ്രയോജനമു ായിട്ടു ്.
6
ഞാന്‍ ആദ്യമായി ബന്ധപ്പെട്ട സാഹിത്യക്കൂട്ടായ്മയുടെ നേതൃത്വം കൌമാരപ്രായക്കാരും യുവാക്കളുമൊക്കെയായ കോണ്‍ഗ്രസ്സുകാര്‍ക്കായിരുന്നു.മുമ്പ് കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശമിത്രം വാരികയുടെ പോഷകസംഘടനയായ ദേശമിത്രം സാഹിത്യസമിതിയുടെ പ്രവര്‍ത്തകരായിരുന്നു അവര്‍.അക്കാലത്ത് ദേശമിത്രത്തില്‍ തുടര്‍ച്ചയായി എഴുതിക്കൊ ിരുന്ന ഒട്ടുമിക്ക ആളുകളില്‍ നിന്നും പില്‍ക്കാലത്ത് മലയാളസാഹിത്യത്തിന് കാര്യമായ സംഭാവനകളൊന്നും ലഭിച്ചില്ലെന്നത് സത്യമാണ്.എങ്കിലും ഒരു കാര്യം ഞാന്‍ സംശയരഹിതമായി സാക്ഷ്യപ്പെടുത്തും.സാഹിത്യത്തെ വളരെ ആഴത്തില്‍ സ്നേഹിച്ചവരായിരുന്നു പഴയ ദേശമിത്രക്കാര്‍.ടാഗൂര്‍കഥകളും പ്രേംചന്ദിന്റെ നോവലുകളും ജിയുടെയും പിയുടെയും കവിതകളും ചര്‍ച്ച ചെയ്യുമ്പോള്‍ അവനവന്റെ ആത്മാവ് ഉള്ളം കയ്യിലെടുക്കുന്ന വെമ്പലുണ്ടായിരുന്നു അവര്‍ക്ക്.സാഹിത്യവുമായി കഴിഞ്ഞ പത്തുനാല്പത്തഞ്ചു വര്‍ഷമായി നിലനിര്‍ത്തിപ്പോരുന്ന തീവ്രാനുരാഗത്തിന് ഞാന്‍ ആദ്യമായും കടപ്പെട്ടിരിക്കുന്നത് ആ കൂട്ടായ്മയോടാണ്. രാഷ്ട്രീയവുമായി സാഹിത്യത്തെ ബന്ധിപ്പിക്കുന്നതില്‍ ദേശമിത്രക്കാര്‍ കടുത്ത വിപരീത നിലപാടാണ് സ്വീകരിച്ചിരുന്നത്.അവര്‍ക്ക് പക്ഷേ രാഷ്ട്രീയത്തോട് മൊത്തമായ വിരോധമൊന്നുമു ായിരുന്നില്ല. യഥാര്‍ത്ഥത്തില്‍ അത് പുരോഗമനസാഹിത്യത്തോടും കമ്യൂണിസ്റുകാരോടുമൊക്കെയുള്ള വളരെ നിലവാരം കുറഞ്ഞ ശത്രുതതന്നെയായിരുന്നു.മിക്കവാറും നാട്ടിന്‍പുറത്തെ നുണപറച്ചിലിന്റെ രീതിയിലായിരുന്നു അവരുടെ എല്ലാ രാഷ്ട്രീയവിമര്‍ശനങ്ങളും.ആ ഒരു കാരണം കൊ ുകൂടിയാകാം ഞാന്‍ വളരെ വേഗം ആ കൂട്ടായ്മക്കുപുറത്തുകടന്നു.അത് എത്രയോ നന്നായി എന്നു മാത്രമേ പിന്നീടെനിക്ക് തോന്നിയിട്ടുള്ളൂ.അന്ധമായ കമ്യൂണിസ്റ് വിരോധം അന്ധമായ കമ്യൂണിസ്റ് വിധേയത്വത്തേക്കാള്‍ ഒരു മടങ്ങ് കൂടുതലെങ്കിലും ജീര്‍ണമാണ്.