Pages

Wednesday, May 27, 2015

നരിത്തലയുള്ള നാലണ

സി.അമ്പുരാജിന്റെ 'നരിത്തലയുള്ള നാലണ' സ്വാനുഭവങ്ങൾ, വ്യക്തികളെ കുറിച്ചുള്ള ഓർമകൾ, റഷ്യയിലും ചൈനയിലും ഗ്രന്ഥകാരൻ നടത്തിയ യാത്രകൾ ഇവയുടെയെല്ലാം ലഘുവിവരണങ്ങൾ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ്.(പ്രസാ:ലോഗോസ് ബുക്‌സ്). അവതാരികയുടെ സ്ഥാനത്ത ് സന്തോഷ് ഏച്ചിക്കാനം അമ്പുരാജുമായി നടത്തിയ'ജീവിതത്തിന്റെ വിവർത്തനം' എന്നു പേരിട്ടിരിക്കുന്ന സംഭാഷമാണുള്ളത്.
'നരിത്തലയുള്ള നാലണ'യിലെയാതൊരു നാട്യങ്ങളുമില്ലാതെ എഴുതിയിരിക്കുന്ന സത്യസന്ധമായ  ചെറുകുറിപ്പുകൾ ഹൃദയസ്പർശിയാണ്. അമ്പുരാജിനെ പ്രസവിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രസവാനന്തരം സ്തീകളിൽ അപൂർവമായി കണ്ടുവരുന്ന വിഷാദരോഗം കാരണമായി അമ്മ രാത്രി എഴുന്നേറ്റ് നടന്ന് പുഴയിലേക്ക് ഇറങ്ങിപ്പോവുകയാണുണ്ടായത്.ഈ മരണത്തോടെ ഏകാകിയായ അച്ഛൻ കൊതുമ്പുതോണിയിൽ കയറി പുഴ കടന്ന് കുന്നുകയറി എങ്ങോട്ടോ പോയി.അങ്ങനെ അമ്പുരാജ് കുഞ്ഞുന്നാളിലേ ഒറ്റക്കായി.
സമീപ ഭൂതകാലത്തിലെ തികച്ചും ഗ്രാമീണരായ മനുഷ്യരുടെയും നാട്ടുജീവിത സന്ദർഭങ്ങളുടെയും ഓജസ്സുറ്റ പല ചിത്രങ്ങളും ഗ്രാമ്യഭാഷാ പദങ്ങൾ അതേപടി നിലനിർത്തിക്കൊണ്ടു തന്നെ അമ്പുരാജ് ഈ പുസ്തകത്തിൽ മനോഹരമായി വരച്ചു വെച്ചിട്ടുണ്ട്.ഒരു ഉദാഹരണം മാത്രം നോക്കുക:
 'ഞാൻ രണ്ടാം വട്ടവും വായിച്ചു.ബീപാത്തുമ്മ അരയിൽ തിരുകിയ ചപ്പുചുരുട്ടിന് തീ കൊളുത്തി.കൂട്ടം തെറ്റുന്ന ആടിനെ നോക്കി അവർ പേരുവിളിച്ചു.കുറുമാണകോല് കൊണ്ട് തെയ്ച് അയ്റ്റുങ്ങളെ അന്യം പോകാതെ നോക്കി.ഉമ്മ കാതോർത്തു.'പാത്തുമ്മയുടെ ആട്' ഞാൻ രണ്ടാം വട്ടവും വായിച്ചു തീർത്തപ്പോൾ മാങ്കീലെ പാറുഏട്ടി പറഞ്ഞു.
'ഉമ്മയെന്താ ചെക്കനെ ചങ്ങാത്തം കൂട്ടീനി'
'ഏയ്യ് പാറൂ,ഓൻ ഞമ്മളാളെ കഥ വായിച്ചു തര്ന്നു'
'നോക്കട്ട്‌റാ…'
ഓറ് കൈനീട്ടി.'(ഹൃദയത്തിന്റെ ഭാഷ)



No comments:

Post a Comment