Pages

Thursday, April 16, 2015

കാലം

സമര ചരിതങ്ങൾ,രക്തസാക്ഷി സ്മരണകൾ
ദുരിതങ്ങളിൽ നിന്നുയിർകൊണ്ട കവിതകൾ
രാത്രികളെ പകലാക്കിപ്പണിതീർത്ത നാടകങ്ങൾ
പാർട്ടിക്ലാസ്സുകൾ,ലഘുലേഖകൾ
കൊണ്ടുപിടിച്ച തർക്കങ്ങൾ, ചർച്ചകൾ
സകലതും മറവിയുടെ മഹാഗർത്തത്തിലേക്കുള്ള
വഴിയിൽ തിക്കിത്തിരക്കുന്നു.
ഞാനോ
സുഖവിവരങ്ങളോരോന്നോരോന്നെന്നോടു തന്നെ തിരക്കി
പിന്നെയും പിന്നെയുമെന്നോട്‌ ലോഹ്യം പറഞ്ഞ്
പകലിലും രാവിലും പലകുറി മുഖം ഫെയ്‌സ്ബുക്കിലിട്ട്
'ഇതാ ലൈക്കിതാലൈക്കെ'ന്ന് മതിമറക്കുന്നു
മറക്കുന്നു.
16/4/2015

No comments:

Post a Comment