Pages

Thursday, November 1, 2012

വരമ്പത്ത് നില്‍ക്കുന്ന വാല്യക്കാര്‍

സാഹിത്യം എന്താണ്?,അത് എങ്ങനെ,എന്തിനു വേണ്ടി ഉണ്ടാകുന്നു? എന്നതിനെ പറ്റിയൊന്നും സ്വന്തമായി ഒന്നും അറിഞ്ഞു കൂടാത്ത ചിലര്‍ വയലിന്റെ വരമ്പത്ത് ചെളിപുരളാതെ നിന്ന് പണിക്കാരോട് അങ്ങനെ ചെയ്യ്,ഇങ്ങനെ ചെയ്യ്,അതാണ് വേണ്ടത്,അങ്ങനെയാണതിന്റെ ചേല് എന്നൊക്കെ പറഞ്ഞിരുന്ന  പഴയകാല വാല്യക്കാരുടെ  മട്ടില്‍ ഘനഗംഭീര ശബ്ദത്തില്‍ ശുദ്ധസാഹിത്യത്തെ കുറിച്ച് ആധികാരികത ഭാവിച്ച് പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് പുച്ഛം തോന്നാറുണ്ട്.നാട്ടിന്‍പുറത്തെ വായനാശാലാ വാര്‍ഷിക സമ്മേളനങ്ങള്‍ തൊട്ട് കോളേജ്/യൂനിവേഴ്സിറ്റി ചര്‍ച്ചകളിലും അക്കാദമി ചര്‍ച്ചകളിലും വരെ ഇമ്മാതിരി വേഷങ്ങളെ കാണാം.ആത്മബോധം കുറവായതുകൊണ്ടും ആത്മപരിശോധന ശീലമല്ലാത്തതുകൊണ്ടും തങ്ങളെ ആളുകള്‍ തിരിച്ചറിയുന്നുണ്ട് എന്ന് മനസ്സിലാക്കേണ്ടി വരുന്നതിന്റെ ജാള്യതയോ വേദനയോ ഒരിക്കലും അനുഭവിക്കേണ്ടി വരില്ല എന്ന സൌകര്യം തീര്‍ച്ചയായും ഇക്കൂട്ടര്‍ക്കുണ്ട്.


No comments:

Post a Comment