ഏതാനും വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ (ഞാനും ഭാര്യയും എന്റെ സഹോദരി പ്രസന്നയും അവളുടെ മകൾ നിത്യയും) മഹാത്മജിയുടെ സബർമതി ആശ്രമത്തിൽ പോയിരുന്നു.സബർമതിയിൽ കാലെടുത്തുവെച്ച നിമിഷം മുതൽ അവിടെ നിന്ന് പുറത്തിറങ്ങും വരെ ഞങ്ങൾ മറ്റേതോ ലോകത്തായിരുന്നു. 'മാമാ ,ഇതെന്തൊരത്ഭുതമാണ്, ഇതെന്തൊരത്ഭുതമാണ്'എന്ന് നിത്യ ചോദിച്ചുകൊണ്ടിരുന്നത് ഞാൻ ഇപ്പോഴും ഓർമിക്കുന്നു.സബർമതിയിൽ എന്നെ ഏറ്റവും വിസ്മയഭരിതനും വികാരാധീനനുമാക്കിയത് കസ്തൂർബാ ഗാന്ധിയുടെ മുറിയിൽ, തറയും ചുമരുകളുമൊഴിച്ച് മറ്റൊന്നുമില്ലാത്ത മുറിയിൽ കയറി നിന്ന് ഒരു വിദേശവനിത വിതുമ്പിവിതുമ്പിക്കരയുന്ന കാഴ്ചയാണ്.മറ്റേതോ രാജ്യത്തു നിന്നു വന്ന ആ സ്ത്രീ എന്തിനായിരിക്കും കരഞ്ഞതെന്ന് ഇന്നേ വരെ ഞാൻ ചോദിച്ചിട്ടില്ല.മഹാജന്മങ്ങളുടെ ഓർമകൾക്കു മുന്നിൽ മറ്റെങ്ങനെയാണ്….
കടന്നുപോയ ഞായറാഴ്ച ദിവസം ഉച്ച കഴിഞ്ഞുള്ള നേരത്ത് നിത്യമായ ഉറക്കത്തിലേക്ക് പോയ അമ്മയുടെ (വിജയൻ മാഷുടെ ഭാര്യ ശാരദേടത്തി) ചലനമറ്റ ശരീരത്തിനു മുന്നിൽ നിന്നപ്പോൾ ഞാൻ എന്തൊക്കെ വിചാരങ്ങളിലൂടെ കടന്നു പോയി എന്ന് ഓർത്തെടുക്കാനാവില്ല. പക്ഷേ, ആ ശരീരം കത്തിയെരിയുന്നിടത്തു നിന്ന് 'കരുണ'യുടെ മുറ്റത്തെ ചെറിയ ആൾക്കൂട്ടത്തിലേക്ക് മടങ്ങുമ്പോൾ ഓർമിച്ചുപോയത് സബർമതിയിലെത്തിയ ആ പഴയ ദിവസത്തെ തന്നെയാണ്.
25/7/2017 ചൊവ്വ
കടന്നുപോയ ഞായറാഴ്ച ദിവസം ഉച്ച കഴിഞ്ഞുള്ള നേരത്ത് നിത്യമായ ഉറക്കത്തിലേക്ക് പോയ അമ്മയുടെ (വിജയൻ മാഷുടെ ഭാര്യ ശാരദേടത്തി) ചലനമറ്റ ശരീരത്തിനു മുന്നിൽ നിന്നപ്പോൾ ഞാൻ എന്തൊക്കെ വിചാരങ്ങളിലൂടെ കടന്നു പോയി എന്ന് ഓർത്തെടുക്കാനാവില്ല. പക്ഷേ, ആ ശരീരം കത്തിയെരിയുന്നിടത്തു നിന്ന് 'കരുണ'യുടെ മുറ്റത്തെ ചെറിയ ആൾക്കൂട്ടത്തിലേക്ക് മടങ്ങുമ്പോൾ ഓർമിച്ചുപോയത് സബർമതിയിലെത്തിയ ആ പഴയ ദിവസത്തെ തന്നെയാണ്.
25/7/2017 ചൊവ്വ