Pages

Saturday, May 23, 2015

സാംസ്‌കാരികാധിനിവേശം സമകാലിക മലയാള നോവലുകളിൽ


സംസ്‌കാരപഠനത്തിന്റെ  സാമഗ്രികൾ ഉപയോഗിച്ച് ഡോ.ശ്യാം മുരളി ടി നടത്തിയ നോവൽ പഠനങ്ങളുടെ സമാഹാരമാണ് 'സാംസ്‌കാരികാധി നിവേശം സമകാലിക മലയാള നോവലുകളിൽ.'(പ്രസാ:ലിഖിതം ബുക്‌സ്, കണ്ണൂർ) സാംസ്‌കാരികാധിനിവേശം നമ്മുടെ ജീവിതത്തിൽശക്തമായി അനുഭവപ്പെട്ടു തുടങ്ങുന്ന രണ്ടായിരം മുതൽക്കുള്ള കാലത്ത് മലയാളത്തിൽ എഴുതപ്പെട്ട നാല് നോവലുകൾ,എം.മുകുന്ദന്റെ 'നൃത്തം'(2000),അംബികാ സുത ൻ മാങ്ങാടിന്റെ 'മരക്കാപ്പിലെ തെയ്യങ്ങൾ'(2003),അശോകന്റെ 'ഒരപ്പക്കൂടുകാ രന്റെ അതിഭാഷണങ്ങൾ'(2006), വി.എം.ദേവദാസിന്റെ 'ഡിൽഡോ'(2009) എന്നിവയാണ് ഈ പുസ്തകത്തിൽ പഠനവിധേയമായിട്ടു ള്ളത്.സംസ്‌കാര പഠനത്തെ ആധുനികോത്തര കാലം വരെ എത്തിച്ച പല ആശയങ്ങളുടെയും വെളിച്ചത്തിലാണ്  ശ്യാംമുരളി ഈ നോവലുകളെ സമീപിച്ചിട്ടുള്ളത്.
ഉൽപദനശക്തിയെയും ഉൽപാദനബന്ധത്തെയും ഉൽപദനരീതികളെയും അടിത്തറയായും സംസ്‌കാരത്തെ ഉപരിഘടനയായയും  കണ്ടുകൊണ്ടുള്ള സംസ്‌കാരവിശകലനമാണ് മാർക്‌സിസത്തിന്റെത്.സംസ്‌കാരത്തെ കുറിച്ചുള്ള മാർക്‌സിസ്റ്റ് പരികൽപന പലരാൽ വിമർശിക്കപ്പെടുകയും പൂരിപ്പിക്കപ്പെടുകയും അങ്ങനെ പരിപോഷിപ്പിക്കപ്പെടുകയും ചെയ്തിട്ടു ണ്ട് അന്തോണിയോ ഗ്രാംഷി,.ലൂയി അൽത്തൂസർഫ്രാങ്ഫർട് സ്‌കൂൾ ചിന്തകർ,സെന്റർ ഫോർ കൺടംപററി കൾച്ചറൽ സ്റ്റഡീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ബ്രിട്ടീഷ് ചിന്തകർ,റയ്മണ്ട് വില്യംസ്,ഫ്രഡറിക് ജെയിംസൺ തുടങ്ങിയവരെല്ലാം മാർക്‌സിയൻ സംസ്‌കാര വിശകലനത്തെ വികസിപ്പിച്ചവരാണ്.ആഗോളവൽക്കരണകാലത്ത് സാംസ്‌കാരിധിനവേശം സംസ്‌കാരപഠിതാക്കളുടെ ഒരുമുഖ്യപഠനമേഖലയായി ത്തീർന്നു.വിപ ണി,ഉപഭോഗം,മാധ്യമങ്ങൾ,വിനോവ്യവസായം,ഭക്ഷണശീലങ്ങളിലും ലൈംഗികതയെ കുറിച്ചുള്ള സങ്കൽപങ്ങളിലും വരുന്ന മാറ്റങ്ങൾ ഇവയെ കുറിച്ചെല്ലാം പ്രത്യേകം  പ്രത്യേകം പഠനങ്ങളുണ്ടായി.ആധുനികോത്തരത എന്ന അവസ്ഥയെയും ബഹുരാഷ്ട്രമുതലാളിത്തം സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങളെയും കുറിച്ചുള്ള ബഹുവിതാനങ്ങളിലുള്ള പഠനങ്ങൾ ഇന്ന് സംസ്‌കാരപഠനത്തിന്റെയും സാഹിത്യപഠനത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.ശ്യാംമുരളി പഠനത്തിന് വിധേയമാക്കിയ നോവലുകൾ ആഗോളവൽക്കരണകാലത്ത് കേരളീയ ജീവിതം കടന്നുപോകുന്ന അവസ്ഥയുടെ വ്യത്യസ്തതലങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പ്രമേയവും ഇതിവൃത്തവും കരുപ്പിടിച്ചിട്ടുള്ളവയാണ്. 'നൃത്തം' സൈബർ സ്‌പെയ്‌സിലൂടെ രൂപപ്പെടുന്ന ഒരു ബന്ധം യാഥാർത്ഥ്യത്തെ കുറിച്ചുള്ള വ്യക്തിയുടെ ധാരണകളിൽ വിള്ളലുകൾ വീഴ്ത്തുകയും പിന്നീട് സ്ഥലപരവും മാനസികവുമായ അതിർത്തികളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതിനെ കേന്ദ്രപ്രമേയമാക്കിക്കൊണ്ടുള്ളതാണ്.ഡോ.ശ്യം മുരളി എഴുതുന്നു:യാഥാർത്ഥ്യം,ശരീരം,ഇടം എന്നിവയെ സന്നിഗ്ധമാക്കുന്ന പ്രതീതിലോകത്തിന്റെ സാന്നിധ്യം നോവലിൽവായിച്ചെടുക്കാനാവുമെങ്കിലും ഇതിനെ സാധ്യമാക്കുന്ന മൂലധനത്തിന്റെ താൽപര്യങ്ങൾ നോവലിസ്റ്റിന്റെ പരിഗണനാവിഷയമായിത്തീരുന്നില്ല.പലപ്പോഴും ഇതിനെ സ്വാഭാവികമെന്ന നിലയിൽ സ്വീകരിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങൾ.അങ്ങനെ പുതിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന മൂല്യങ്ങളെയും അഭിപ്രായഗതികളെയും പുനരുൽപാദിപ്പിക്കുയോ ഉറപ്പിക്കുകയോ ആണ് നോവൽ ചെയ്യുന്നത്.'
'മരക്കാപ്പിലെ തെയ്യങ്ങൾ' പ്രാദേശിക സംസ്‌കാരത്തിനുമേൽ ആഗോളതലത്തിലുള്ള വിനോദവ്യവസായത്തിന്റെ ശക്തികൾ നടത്തുന്ന കയ്യേറ്റത്തിന്റെ ഫലമായി സാധാരണമനുഷ്യജീവിതങ്ങൾ തകർക്കപ്പെടു ന്നതിന്റെ കഥയാണ് പറയുന്നത്.പരമ്പരാഗതമായി അവർ ജീവിച്ചുവന്ന പരിസരത്തുനിന്നും തൊഴിലുകളിൽ നിന്നും പുറത്താക്കപ്പെടുക,പ്രകൃതി ദയാരഹിതമായി ചൂഷണം ചെയ്യപ്പെടുക,വേശ്യാവൃത്തി പ്രോത്സാഹി പ്പിക്കപ്പെടുക,നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടു വന്ന കലകളും അനുഷ്ഠാനങ്ങൾ പോലും കച്ചവട തന്ത്രത്തിന്റെ ഭാഗമായി കേവലം കാഴ്ചവസ്തു ക്കളാക്ക പ്പെടുക,പരമ്പരാഗത വസ്തുക്കളും,കലയും വാസ്തുവിദ്യയും പാരമ്പര്യചി കിത്സയുമെല്ലാം അവ നിലനിന്നുപോന്ന സാംസ്‌കാരിക സാഹര്യങ്ങളിൽ നിന്ന് അടർത്തിമാറ്റപ്പെട്ട് സന്ദർശകരായ വിദേശികളുടെ സന്തോഷം ലക്ഷ്യമാക്കി പുതിയ ഇടങ്ങളിൽ സ്ഥാപിക്കുക ഇവയെല്ലാം ടൂറിസം വികസനത്തിന്റെ മറവിൽ നടക്കുന്നു.
മരക്കാപ്പ് എന്ന സ്ഥലത്തിന്റെ പരമ്പരാഗതമായ എല്ലാം നന്മകളുടെയും കരുത്തിന്റെയും പ്രതീകമാണ് ഉമ്പച്ചി എന്ന കഥാപാത്രം.തന്റെ നലര സെന്റ് സ്ഥലം സംരക്ഷിക്കാനായി ഉമ്പച്ചിക്ക് രാഷ്ട്രീയ നേതാക്കൾക്കും ഭരണാധികാരികൾക്കും കീഴടങ്ങേണ്ടിവരുന്നു.മരിച്ചു കഴിഞ്ഞിട്ടും അവൾ ടൂറിസ്റ്റ് റിസോർട്ടുകളുടെ വ്യാപാരചിഹ്നമായി ഉപയോഗപ്പെടു ത്തപ്പെടു ന്നു.മരക്കാപ്പിലെ സാംസ്‌കാരിക സംഘർഷങ്ങൾ ടൂറിസം വ്യവസായ ത്തിന്റെ എല്ലാ നിഷേധാത്മക സാധ്യതകളെയും തുറന്നുകാണിക്കു ന്നുണ്ട്.വ്യക്തികളുടെ സ്വത്വകർതൃത്വങ്ങളെ ശിഥിലമാക്കിയും തകർത്തും പ്രാദേശിക സംസ്‌കാരത്തിന്റെ സവിശേഷതകളെ തങ്ങൾക്കിണങ്ങും വിധം ഉടച്ചുവാർത്തും മുന്നേറുന്ന വിനോദവ്യവസായം ആഗോളവൽക്കര ണകാലത്തെ ഏറ്റവും വലിയ സാംസ്‌കാരിക യാഥാർത്ഥ്യങ്ങളിലൊന്നാണ്.
രുചിശീലങ്ങളിൽ വരുന്ന പരിണാമങ്ങളും ഭക്ഷണത്തിന്റെ ആവശ്യക തയെയും മൂല്യത്തെയും കുറിച്ചുളള സങ്കല്പങ്ങളിൽ വരുന്ന മാറ്റങ്ങളും സൃഷ്ടിക്കുന്ന പുതിയ അവസ്ഥയും അതിൽ അടങ്ങിയിട്ടുള്ള പ്രശ്‌നങ്ങളു മൊക്കെയാണ് അശോകന്റെ 'ഒരപ്പക്കൂടുകാരന്റെ അതിഭാഷണങ്ങളി'ലെ വിഷയം..വിപണിയുടെ ചൂഷണതന്ത്രങ്ങൾ ഭക്ഷണശീലങ്ങളിൽ നടത്തുന്ന ഇടപെടലുകളും അത് സംസ്‌കാരത്തിനുമേൽ നടത്തുന്ന കടന്നുകയറ്റവും സൂക്ഷ്മമായി വിശകലനം ചെയ്യുന്ന നോവലാണ് ഇതെന്നതാണ് ശ്യാം മുരളി യുടെ നിരീക്ഷണം.
ആഗോളവൽക്കരണ കാലത്ത് രൂപപ്പെട്ട് ശക്തിയാർജിച്ച ലൈംഗികതാ വ്യവസായത്തിന്റെ ഇടപെടലുകൾ വ്യക്തിജീവിതങ്ങളിൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളെയുംതകർച്ചകളെയും വിഷയമാക്കിയ 'ഡിൽഡോ' എന്ന നോവലിനെ കുറിച്ചുള്ളതാണ് ശ്യംമുരളിയുടെ പുസ്തകത്തിലെ അവസാനലേഖനം.
സാംസ്‌കാരികാധിനിവേശവുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും താൻ പഠനത്തിന് തിരഞ്ഞെടുത്ത നോവലുകളുടെ അപഗ്രഥനത്തിലൂടെ ശ്യാംമുരളി വിശദീകരിക്കുന്നുണ്ട്,നോവൽ പഠനം സമകാലികലോകത്തെ ഏറ്റവും പ്രസക്തമായ ഒരു വിഷയവുമായി ബന്ധപ്പെടുത്തി നിർവഹിച്ചു എന്നതാണ് ശ്യാമിന്റെ ഈ പഠനത്തിന്റെ പ്രാധാന്യം.നോവലിസ്റ്റുകൾ തങ്ങൾ കൈകാര്യം ചെയ്ത വിഷയത്തിന്റെ രാഷ്ട്രീയത്തോട് പുലർത്തുന്ന മനോഭാവം എന്താണ് എന്ന കാര്യം പ്രത്യേകമായിത്തന്നെ പരിശോധിക്കേണ്ടതായിരുന്നു എന്നതാണ് ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ തോന്നിയ ഒരു കാര്യം.'നൃത്ത'ത്തിന്റെ കാര്യത്തിൽ അത് സൂചിപ്പിടു വിടുകയും മറ്റ് നോവലുകളുടെ ഇതിവൃത്തം വിശകലനം ചെയ്യുന്നതിനിടയിൽ അത് പറഞ്ഞുപോവുകയും ചെയ്തിട്ടുണ്ടെന്ന കാര്യം ശ്രദ്ധിക്കാതിരുന്നിട്ടില്ല.പക്ഷേ,വിഷയസ്വീകരണം മുതൽ ആഖ്യാനത്തിന്റെ എല്ലാ തലങ്ങളിലും നോവലിസ്റ്റിന്റെ മനോഭാവം പ്രകടമായിരിക്കും.സാംസ്‌കാരികാധിനിവേശം സൃഷ്ടിക്കുന്ന പുതിയ പ്രശ്‌നങ്ങളെ എങ്ങനെ അഭിമുഖീകരിക്കണം എന്നതു സംബന്ധിച്ച് ഓരോ നോവലും അത് കൈക്കൊള്ളുന്ന  ആഖ്യാനതന്ത്രങ്ങളിലൂടെ തന്നെ വായനക്കാർക്ക് ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.അവയുടെ വിശകലനം ഇതുപോലൊരു ഗവേഷണപഠനത്തിന്റെ ഭാഗമായിരിക്കേണ്ടതാണ്.

No comments:

Post a Comment