Pages

Monday, April 11, 2016

കടലോരത്തെ പഴയ ശ്മശാനത്തില്‍

കടലോരത്തെ പഴയ സ്മശാനത്തിലേക്ക് പോയി.ഇടിഞ്ഞു പൊളിഞ്ഞ കല്ലറകള്‍ക്കുള്ളി ല്‍ കുരിശിന്‍റെ കാവലില്‍ നൂറ്റാണ്ടുകളുടെ ഭാരവും നെഞ്ചിലേറ്റി കിടക്കുന്ന പൗരാണികര്‍.ഉപേക്ഷിക്കപ്പെടാത്ത ആഗ്രഹങ്ങളുടെ വിങ്ങലാല്‍ ഇനിയും നിറം മങ്ങാത്ത ചെമ്മണ്ണിനു താഴെ,പൂക്കള്‍ വാടാത്ത റീത്തുകളെ വശം ചേര്‍ത്ത് അടുത്ത നാളുകളിലൊന്നില്‍ അവസാനശ്വാസം വലിച്ചവര്‍.ശ്മശാനത്തിന്റെ ഉയരം കുറഞ്ഞ കന്മതിലിനപ്പുറം അജ്ഞേയമായൊരു വെമ്പല്‍ പോലെ ആര്‍ത്തലക്കുന്ന കടല്‍ത്തിരകള്‍.മങ്ങിമായുന്ന അന്തിമിനുക്കത്തില്‍ ഇരുളിലമരാന്‍ തുടങ്ങുന്ന രണ്ടു നിഴലുകള്‍ പോലെ ഞാനും സുഹൃത്തും.

11/4/2016

1 comment: