ഫാസിസത്തിന്നെതിരെയും വിവിധ രാജ്യങ്ങളിലെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കെതിരെയും സാമൂഹ്യവിരുദ്ധശക്തികൾക്കെതിരെയും പോരാടി മരിച്ച എത്രയോ എഴുത്തുകാരുണ്ട്.രൂപസങ്കല്പത്തെ കുറിച്ചോ ഭാവഗാംഭീര്യത്തെ കുറിച്ചോ ഉള്ള പൂർവനിശ്ചിത ധാരണകളുമായി അവരുടെ കൃതികളെ സമീപിച്ചാൽ പലപ്പോഴും നിരാശയായിരിക്കും ഫലം.സ്വന്തം സർഗവൈഭവത്തെ സുരക്ഷാകവചമായല്ല പൊറുക്കാനാവാത്ത നീതികേടുകൾക്കെതിരെയുള്ള ആയുധമായാണ് അവർ ഉപയോഗിച്ചത്.ചാരുകസേരയിൽ ഇരുന്ന് തലമുറക
ൾക്ക് വായിക്കാവുന്ന ശുദ്ധസൗന്ദര്യാത്മക രചനകളുമായി അവയ്ക്കു താരതമ്യമില്ല.അവ നൽകുന്ന അനുഭവങ്ങൾ വേറെ ചിലതാണ്.അക്കാര്യം മനസ്സിലാക്കാൻ പറ്റാത്തവർ ആ കൃതികൾക്കു നേരെ വാളോങ്ങുന്നതിന് സാഹിത്യസംബന്ധിയായ അവരുടെ അജ്ഞതയല്ലാതെ മറ്റ് കാരണമൊന്നുമില്ല.
1/2/2015
ൾക്ക് വായിക്കാവുന്ന ശുദ്ധസൗന്ദര്യാത്മക രചനകളുമായി അവയ്ക്കു താരതമ്യമില്ല.അവ നൽകുന്ന അനുഭവങ്ങൾ വേറെ ചിലതാണ്.അക്കാര്യം മനസ്സിലാക്കാൻ പറ്റാത്തവർ ആ കൃതികൾക്കു നേരെ വാളോങ്ങുന്നതിന് സാഹിത്യസംബന്ധിയായ അവരുടെ അജ്ഞതയല്ലാതെ മറ്റ് കാരണമൊന്നുമില്ല.
1/2/2015
No comments:
Post a Comment