Pages

Sunday, May 13, 2012

മാ നിഷാദ

കോഴിക്കോട് ഇന്‍ഡോര്‍ സ്റേഡിയം പരിസരത്ത് 2012മെയ്12ന് നടന്ന 'കൊലപാതക രാഷ്ട്രീയത്തിന്നെതിരായ സാംസ്കാരിക കൂട്ടായ്മ' അവിസ്മരണീയവും  അത്യന്തം ആവേശകരവുമായ അനുഭവമായിരുന്നു.ഇടതുപക്ഷ ഏകോപന സമിതി സംഘടിപ്പിച്ച ഈ ജനകീയ പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്തത് വിശ്വവിഖ്യാത ബംഗാളി സാഹിത്യകാരിയായ മഹാശ്വേതാ ദേവിയാണ്. മംഗത്റാം പസ്ല,എം.പി.വീരേന്ദ്രകുമാര്‍, എം.ആര്‍.മുരളി,സാറാജോസഫ്,അജിത,അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ഡോ.എം.കെ.മുനീര്‍
ടി.എല്‍.സന്തോഷ്,കെ.സി.ഉമേഷ്ബാബു,പ്രൊഫ.എന്‍.സുഗതന്‍,അഡ്വ.പി.കുമാരന്‍ കുട്ടി,
കല്പറ്റ നാരായണന്‍,ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്,പി.സുരേന്ദ്രന്‍,പി.ഗീത,ബാബു ഭരദ്വാജ്,പി.കെ.ഗോപി,പി.സി.ഉണ്ണിച്ചെക്കന്‍,എം.എന്‍.രാവുണ്ണി,എന്‍.വേണു,പാര്‍വതി പവനന്‍,ടി.സിദ്ദിഖ്,പി.എന്‍.ഗോവിന്ദ്,ഡോ.വി.വേണുഗോപാല്‍,ലതികാസുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.എന്‍.പ്രഭാകരന്‍ കൊലപാതക രാഷ്ട്രീയത്തിന്നെതിരായ സാംസ്കാരിക കൂട്ടായ്മയുടെ പ്രമേയം അവതരിപ്പിച്ചു.ഇടതുപക്ഷ ഏകോപന സമിതി പ്രസിഡന്റ് കെ.എസ്.ഹരിഹരന്‍ അധ്യക്ഷനായി.സെക്രട്ടറി കെ.പി.പ്രകാശന്‍ സ്വാഗതം പറഞ്ഞു.
സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി നടന്ന ചിത്രരചനയില്‍ സതീഷ് തോപ്രത്ത്,
കെ.സുധീഷ്,സോമന്‍ കടലൂര്‍,അജയന്‍ കാരാടി തുടങ്ങിയവര്‍ പങ്കെടുത്തു
ഞെരളത്ത് ഹരിഗോവിന്ദന്‍ സോപാനസംഗീതത്തിന്റെ അകമ്പടിയോടെ ചന്ദ്രശേഖരനെ അനുസ്മരിച്ചുകൊണ്ടുള്ള സ്വന്തം കവിത അവതരിപ്പിച്ച് സദസ്സിന് നല്‍കിയ കലാനുഭവം അങ്ങേയറ്റം ഹൃദയസ്പര്‍ശിയായിരുന്നു.ദേവപ്രീതിക്കായി ഇടയ്ക്ക കൊട്ടി പാടുന്ന സോപാനസംഗീതം ചന്ദ്രശേഖരന്റെ കൊലപാതകം പോലുള്ള ഒരു സംഭവവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിനെ പറ്റി സംഘാടകരില്‍ തന്നെ പലര്‍ക്കും ആശങ്കയുണ്ടായിരുന്നതായി തോന്നുന്നു.പക്ഷേ ഹരിഗോവിന്ദന്റെ ആലാപനവും അദ്ദേഹം ഇടക്കയില്‍ സൃഷ്ടിച്ച വിശുദ്ധസംഗീതവും നല്‍കിയ വൈകാരികാനുഭവം സദസ്സിനെയും വേദിയിലിരുന്നവരുമെല്ലാം അക്ഷരാര്‍ത്ഥത്തില്‍ കോരിത്തരിപ്പിച്ചു.'ചന്ദ്രശേഖരാ' എന്ന കവിതയിലെ അഭിസംബോധന ഹരിഗോവിന്ദന്റെ ശബ്ദത്തില്‍ കേട്ടപ്പോള്‍ മിക്കയാളുകളും കണ്ണീരടക്കാന്‍ പാടുപെട്ടു. 'മാ നിഷാദ' എന്ന ആദികവിയുടെ വാക്യം ഹൃദയത്തില്‍ എത്ര വലിയ മുഴക്കങ്ങളുണ്ടാക്കും എന്നറിഞ്ഞത് ഹരിഗോവിന്ദന്‍ അത് പാടിയപ്പോഴാണ്.

No comments:

Post a Comment