Pages

Wednesday, May 17, 2017

ഒരു കവിത പഠിപ്പിക്കുമ്പോൾ

ഒരു കവിത പഠിപ്പിക്കുമ്പോൾ ഡിജിറ്റൽ വിഭവങ്ങളിൽ ഊന്നണം,ഉള്ളടക്കം പിന്നീട് പരിച യപ്പെടുത്തിയാൽ മതി എന്ന നിർദ്ദേശം ഹൈസ്‌കൂൾ അധ്യാപകർക്ക് നൽകിവരുന്നതായി കേട്ടു.കേട്ടത് എതളവ് വരെ ശരിയാണ് എന്ന കാര്യം ഉറപ്പിച്ചു പറയാനാവില്ല.എങ്കിലും ഇങ്ങനെ ഒരു സംഗതിയെപ്പറ്റി ഒന്നിലധികം അധ്യാപകരിൽ നിന്ന് കേൾക്കാനിടയായ നിലയ്ക്ക് അത് അപ്പാടെ തെറ്റാവാൻ സാധ്യതയില്ല.കേട്ടപ്പോൾ തോന്നിയ ഒരു സംഗതി കൂടി എഴുതാം:
പഴയ കാല നാടകങ്ങളിൽ 'മണവാളൻ' എന്ന് പശ്ചാത്തലത്തിൽ നിന്ന് പാടിക്കേൾക്കുമ്പോൾ വേദിയിൽ നിൽക്കുന്ന നടൻ 'മണ'ത്തെ സൂചിപ്പിക്കാനായി മൂക്ക് പിടിക്കുകയും 'വാളി'നെ സൂചിപ്പി ക്കാനായി അരയിൽ നിന്ന് വാൾ ഊരുന്നതായി അഭിനയിച്ചു കാണിക്കുകയും ചെയ്യുമായി രുന്നുവത്രെ.'സഹ്യന്റെ മകൻ' പഠിപ്പിക്കുമ്പോൾ ഉത്സവപ്പറമ്പിലെ ആനയുടെ ദൃശ്യവും ആവശ്യമായ മറ്റ് ദൃശ്യങ്ങളും ലാപ്‌ടോപ്പിൽ ഇഷ്ടം പോലെ കണ്ടുപരിചയിക്കാൻ കുട്ടികളെ അനുവദിച്ചതിനു ശേഷം കവിതയുടെ വാച്യാർത്ഥം പറഞ്ഞുകൊടുത്ത് അവസാനിപ്പിക്കുന്നത് അത്രത്തോളം പോവില്ലായിരിക്കും,അല്ലേ?

No comments:

Post a Comment